നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

അസൂയ അവസാനിപ്പിക്കല്‍

പ്രസിദ്ധ ഫ്രഞ്ചു കലാകാരനായ എഡ്ഗര്‍ ഡേഗാസ്, തന്റെ ബാലേ നര്‍ത്തകിമാരുടെ പെന്റിംഗുകളുടെ പേരിലാണ് ലോകമെമ്പാടും ഓര്‍മ്മിക്കപ്പെടുന്നത്. മറ്റൊരു പ്രശസ്ത ചിത്രകാരനും ഡേഗാസിന്റെ സ്‌നേഹിതനും കലാരംഗത്തെ എതിരാളിയും ആയിരുന്ന എഡ്വാര്‍ഡ് മാനേയോടുള്ള അദ്ദേഹത്തിന്റെ അസൂയയെക്കുറിച്ച് അധികമാര്‍ക്കും അറിഞ്ഞുകൂടാ. മാനേയെക്കുറിച്ചു ഡേഗാസ് പറഞ്ഞു, 'അവന്‍ ചെയ്യുന്നതെല്ലാം നേരെ മികച്ചതാകുന്നു, ഞാനാകട്ടെ അവസാനമില്ലാതെ അദ്ധ്വാനിച്ചിട്ടും ഒരിക്കലും അത് ശരിയാക്കാനായിട്ടില്ല.'

അസൂയ ഒരു വിചിത്രമായ വികാരമാണ് - ഏറ്റവും മോശമായ സ്വഭാവങ്ങളുടെ കൂട്ടത്തിലാണ് അപ്പൊസ്തലനായ പൗലൊസ് അതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്: 'സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍' (റോമര്‍ 1:28), ബുദ്ധിശൂന്യ ചിന്തയുടെ ഫലമാണത്. ദൈവത്തെ ആരാധിക്കുന്നതിന് പകരം വിഗ്രഹങ്ങളെ ആരാധിക്കുന്നതിന്റെ ഫലമാണതെന്നു പൗലൊസ് എഴുതുന്നു (വാ.28 NLT).

എഴുത്തുകാരി ക്രിസ്റ്റീന ഫോക്‌സ് പറയുന്നത്, വിശ്വാസികള്‍ക്കിടയില്‍ അസൂയ രൂപപ്പെടുമ്പോള്‍, അതിനു കാരണം 'നമ്മുടെ ഏക സത്യസ്‌നേഹത്തില്‍ നിന്ന് നമ്മുടെ ഹൃദയം മാറിപ്പോകുന്നതാണ്.' നമ്മുടെ അസൂയയില്‍, അവള്‍ പറയുന്നു, 'യേശുവിനെ നോക്കുന്നതിനു പകരം നാം ഈ ലോകത്തിന്റെ വിലകുറഞ്ഞ സുഖങ്ങളുടെ പിന്നാലെ പായുന്നു. അര്‍ത്ഥാല്‍ നാം ആരുടെ വകയാണെന്നു നാം മറന്നുപോകുന്നു.'

എങ്കിലും അതിനൊരു പരിഹാരമുണ്ട്. ദൈവത്തിങ്കലേക്കു മടങ്ങുക. 'നിങ്ങളുടെ സകല ഭാഗങ്ങളെയും അവനു സമര്‍പ്പിക്കുക' പൗലൊസ് എഴുതി (റോമര്‍ 6:13) - പ്രത്യേകിച്ച് നിങ്ങളുടെ ജോലിയും ജീവിതവും. മറ്റൊരു ലേഖനത്തില്‍ പൗലൊസ് എഴുതി, 'ഓരോരുത്തന്‍ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നെ അടക്കി വയ്ക്കും' (ഗലാത്യര്‍ 6:4).

ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്കായി അവനു നന്ദി പറയുക - കേവലം വസ്തുക്കള്‍ക്കുവേണ്ടിയല്ല, അവന്റെ കൃപയുടെ സ്വാതന്ത്ര്യത്തിനായി. നമ്മുടെ സ്വന്തം ദൈവദത്തമായ ദാനങ്ങള്‍ കാണുമ്പോള്‍ നാം വീണ്ടും സംതൃപ്തി കണ്ടെത്തും.

ദൈവത്തിന്റെ സ്വരൂപത്തില്‍

ഒരു യുവതിക്ക് അവളുടെ മനോഹരമായ തവിട്ടു നിറമുള്ള ത്വക്ക് നിറം മങ്ങിത്തുടങ്ങിയപ്പോള്‍, തന്റെ 'വ്യക്തിത്വം' നഷ്ടപ്പെടുന്നതായി അവള്‍ ഭയപ്പെട്ടു. എന്റെ 'പാടുകള്‍' എന്നവള്‍ വിളിച്ച ഭാഗങ്ങളെ അവള്‍ കനത്ത മേക്കപ്പുകൊണ്ട് മായ്ക്കാന്‍ ശ്രമിച്ചു - അവ യഥാര്‍ത്ഥത്തില്‍ വിറ്റിലിഗോ എന്നു വിളിക്കുന്ന ഒരു അവസ്ഥയായിരുന്നു. ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന ഘടകം കുറയുമ്പോഴാണതു സംഭവിക്കുന്നത്.

എന്നാല്‍ ഒരു ദിവസം 'എന്തിന് മറയ്ക്കണം?' എന്ന് അവള്‍ തന്നോട് തന്നെ ചോദിച്ചു. സ്വയം അംഗീകരിക്കാന്‍ ദൈവിക ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് കനത്ത മേക്കപ്പ് അണിയുന്നത് അവള്‍ നിര്‍ത്തി. താമസിയാതെ അവളുടെ ആത്മവിശ്വാസത്തിന്റെ പേരില്‍ അവള്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി. പിന്നീട് അവള്‍ ഒരു ആഗോള സൗന്ദര്യ സംവര്‍ദ്ധക ബ്രാന്‍ഡിന്റെ വിറ്റിലിഗോയ്‌ക്കെതിരായ ഒന്നാമത്തെ മോഡല്‍ വക്താവായി.

'അതൊരു അനുഗ്രഹമാണ്' തന്റെ വിശ്വാസവും കുടുംബവും സ്‌നേഹിതരുമായിരുന്നു തനിക്കു പ്രോത്സാഹനം നല്‍കിയതെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവള്‍ വ്യക്തമാക്കി.

ഈ സ്ത്രീയുടെ കഥ, നാമോരോരുത്തരും ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്നോര്‍ക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. 'ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു: ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവനെ സൃഷ്ടിച്ചു'' (ഉല്പത്തി 1:27). പുറമെ നമ്മുടെ രൂപം എങ്ങനെയായിരുന്നാലും നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപ-വാഹികളാണ്. അവന്റെ സൃഷ്ടികളായ വ്യക്തികളെന്ന നിലയില്‍, നാം അവന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കുന്നു; യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ അവനെ ലോകത്തില്‍ പ്രതിനിധീകരിക്കുവാനായി നാം രൂപാന്തരപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ ത്വക്കിനെ ഇഷ്ടപ്പെടുന്ന കാര്യത്തില്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടോ? ഇന്ന്, കണ്ണാടിയില്‍ നോക്കി ദൈവത്തിനുവേണ്ടി പുഞ്ചിരിക്കുക. അവന്‍ തന്റെ സ്വരൂപത്തില്‍ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു.

ഒരിക്കലും ഒറ്റയ്ക്കല്ല

ഇന്‍ഡോനേഷ്യയിലെ പാസ്റ്റര്‍മാര്‍ക്കു വേണ്ടി ഒരു ബൈബിള്‍ പഠന സഹായി എഴുതിക്കൊണ്ടിരിക്കുമ്പോള്‍, എഴുത്തുകാരനായ സുഹൃത്ത്, ഒന്നിച്ചിരിക്കുന്നതു സംബന്ധിച്ച ആ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ആകൃഷ്ടനാകാന്‍ തുടങ്ങി. ഗോട്ടോംഗ് റോയോംഗ് - 'പരസ്പര പിന്താങ്ങല്‍' എന്നര്‍ത്ഥം - എന്നു വിളിക്കുന്ന ഈ ആശയം ഗ്രാമങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്: അയല്‍ക്കാര്‍ ചേര്‍ന്ന് ഒരുവന്റെ മേല്‍ക്കൂര നന്നാക്കുകയോ ഒരു പാലമോ, റോഡ് പണിയുകയോ ചെയ്യും. എന്റെ സുഹൃത്ത് പറഞ്ഞത് നഗരങ്ങളിലും 'ആളുകള്‍ എല്ലായ്‌പ്പോഴും മറ്റൊരാളെക്കൂടി കൂട്ടിയാണ് പോകാറുള്ളത്. ഉദാ. ഡോക്ടറെ കാണാനും മറ്റും. അത് സാംസ്‌കാരിക നിയമമാണ്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല.

ലോകവ്യാപകമായി, യേശുവിലുള്ള വിശ്വാസികള്‍ തങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. നമ്മുടെ നിരന്തരവും എന്നെന്നേക്കുമുള്ള കൂട്ടാളി ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാണ്. ഒരു വിശ്വസ്ത സ്‌നേഹിതന്‍ എന്നതിലുപരി, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ പരിശുദ്ധാത്മാവിനെ ക്രിസ്തുവിന്റെ ഓരോ അനുയായിക്കും നല്‍കിയിരിക്കുന്നത്, 'നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും' ചെയ്യേണ്ടതിനാണ് (യോഹന്നാന്‍ 14:16).

ഭൂമിയിലെ തന്റെ വാസം അവസാനിച്ചാലുടനെ പരിശുദ്ധാത്മാവ് വരും എന്ന് യേശു വാഗ്ദത്തം ചെയ്തു. 'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല' (വാ. 18) യേശു പറഞ്ഞു. പകരം പരിശുദ്ധാത്മാവ് - 'നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും' ചെയ്യുന്ന 'സത്യത്തിന്റെ ആത്മാവ്' - ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്ന നമ്മിലോരോരുത്തരിലും വസിക്കുന്നു (വാ.17).

പരിശുദ്ധാത്മാവാണ് നമ്മുടെ സഹായിയും ആശ്വാസകനും പ്രോത്സാഹകനും ആലോചനക്കാരനും - പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആളുകളെപ്പോലും ഏകാന്തത ബുദ്ധിമുട്ടിക്കുന്ന ഒരു ലോകത്തില്‍ - നമ്മുടെ സന്തത സഹചാരിയും. നമുക്ക് എന്നെന്നേക്കും അവന്റെ ആശ്വസിപ്പിക്കുന്ന സ്‌നേഹത്തിലും സഹായത്തിലും വസിക്കാം.

സൗന്ദര്യം ആസ്വദിക്കുക

ഒരു പ്രകാശരശ്മി പോലെ പെയിന്റിംഗ് എന്റെ കണ്ണില്‍പ്പെട്ടു. ഒരു വലിയ സിറ്റി ഹോസ്പിറ്റലിലെ നീണ്ട ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആ ചിത്രത്തിന്റെ കടുത്ത നിറങ്ങളും നവാജോ പ്രാദേശിക അമേരിക്കന്‍ രൂപങ്ങളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായതിനാല്‍ അതു വീക്ഷിക്കുന്നതിനായി ഞാന്‍ നിന്നു. 'അത് നോക്കൂ' ഞാന്‍ എന്റെ ഭര്‍ത്താവ് ഡാനിയോട് പറഞ്ഞു.

അദ്ദേഹം മുമ്പില്‍ നടക്കുകയായിരുന്നു എങ്കിലും ഭിത്തിയിലെ മറ്റു പെയിന്റിംഗുകള്‍ എല്ലാം അവഗണിച്ച് ഇതിനെ മാത്രം ഞാന്‍ ശ്രദ്ധിച്ചു, 'മനോഹരം' ഞാന്‍ മന്ത്രിച്ചു.

ജീവിതത്തിലെ അനേക സംഗതികള്‍ തീര്‍ച്ചയായും സുന്ദരങ്ങളാണ്. മികച്ച പെയിന്റിംഗുകള്‍, സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍. അതുപോലെ തന്നെയാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരി. ഒരു സുഹൃത്തിന്റെ അഭിവാദ്യം. ഒരു റോബിന്റെ നീല മുട്ട. കടല്‍ ചിപ്പിയുടെ ബലമുള്ള തോട്. ജീവിത ഭാരങ്ങള്‍ ലഘൂകരിക്കുന്നതിനായി 'അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു' (സഭാപ്രസംഗി 3:11). അത്തരം സൗന്ദര്യത്തില്‍ ദൈവസൃഷ്ടിയുടെ പരിപൂര്‍ണ്ണതയുടെ ഒരു കാഴ്ച - വരാനിരിക്കുന്ന അവന്റെ തികവാര്‍ന്ന ഭരണത്തിന്റെ മഹത്വവും - നമുക്ക് ലഭിക്കുന്നു എന്നു വേദപണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

അത്തരം പരിപൂര്‍ണ്ണതയെ സങ്കല്‍പ്പിക്കാനേ നമുക്ക് കഴിയൂ, അതിനാല്‍ ജീവിതത്തിന്റെ മനോഹാരിതയിലൂടെ അതിന്റെ ഒരു മുന്‍രുചി ദൈവം നമുക്ക് നല്‍കുന്നു. ഈ വിധത്തില്‍, ദൈവം 'നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു' (വാ. 11). ചില ദിവസങ്ങളില്‍ ജീവിതം നിറം കെട്ടതും നിഷ്പ്രയോജനവുമായി തോന്നാം. എങ്കിലും ദൈവം കരുണയോടെ സുന്ദരനിമിഷങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു.
ഞാന്‍ ആസ്വദിച്ച പെയിന്റിംഗിന്റെ കലാകാരന്‍ ജെറാര്‍ഡ് കര്‍ട്ടിസ് ഡെലാനോ അത് മനസ്സിലാക്കിയിരുന്നു. 'സൗന്ദര്യം സൃഷ്ടിക്കുന്നതിനായി ഒരു കഴിവ് ദൈവം എനിക്ക് നല്‍കി,' അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, 'ഇതാണ് ഞാന്‍ ചെയ്യാന്‍ അവനാഗ്രഹിച്ചത്.'

അത്തരം സൗന്ദര്യം കാണുമ്പോള്‍ എങ്ങനെ നമുക്ക് പ്രതികരിക്കാന്‍ കഴിയും? നാം കണ്ടുകഴിഞ്ഞ മഹത്വം ആസ്വദിക്കാന്‍ തയ്യാറായിക്കൊണ്ടു തന്നെ വരാനിരിക്കുന്ന നിത്യതയ്ക്കായി ദൈവത്തിനു നന്ദി പറയാന്‍ നമുക്ക് കഴിയും.

ദൈവത്താൽ ആവരണം ചെയ്യപ്പെട്ട

തിരക്കേറിയ ഒരു വിമാനത്താവളത്തിൽ, ഒരു യുവതിയായ മാതാവ് ഒറ്റയ്ക്ക് ആയാസപ്പെട്ടു. അവളുടെ കുഞ്ഞ് പൂർണ്ണമായും കലഹിക്കുന്ന വിധത്തിലായിരുന്നു – നിലവിളിക്കുകയും തൊഴിക്കുകയും വിമാനത്തിൽ കയറാൻ വിസമ്മതിക്കുകയും ചെയ്തു. പരവശയും പൂർണ്ണ ഗർഭിണിയുമായ, ക്ലേശിച്ച യുവതിയായ മാതാവ് അവസാനം ശ്രമം ഉപേക്ഷിച്ചു, നിരാശയിൽ തറയിൽ ഇരുന്നു, മുഖം മൂടി, ഏങ്ങലടിച്ചു കരയുവാൻ ആരംഭിച്ചു.

പെട്ടെന്നു അപരിചിതരായ ആറോ, ഏഴോ വനിത യാത്രക്കാർ, ലഘുഭക്ഷണം, വെള്ളം എന്നിവ പങ്കിട്ട്,  മൃദുവായി ആലിംഗനം, ഒരു നഴ്സറി ഗാനം എന്നിവയാൽ യുവതിയായ അമ്മയെയും കുഞ്ഞിനെയും വലയം ചെയ്തു. അവരുടെ സ്നേഹവലയം അമ്മയെയും കുഞ്ഞിനെയും ശാന്തരാക്കുകയും തുടർന്ന് അവർ വിമാനത്തിലേയ്ക്ക് കയറുകയും ചെയ്തു. മറ്റു സ്ത്രീകൾ അവരുടെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തി, അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ തന്നെ, അവർ അവൾക്ക് യഥാസമയം നൽകിയ സഹായം, ഒരു യുവതിയായ അമ്മയെയും കുഞ്ഞിനെയും ശക്തീകരിച്ചെന്ന് അവർ അറിഞ്ഞിരുന്നു.

സങ്കീർത്തനം 125 ൽ നിന്നുള്ള മനോഹരമായ ഒരു വസ്തുതയെ ഇത് ചിത്രീകരിക്കുന്നു. "പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതു പോലെ”. 2-ാം വാക്യത്തിൽ കാണുന്നു, “യഹോവ തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു." ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്, തിരക്കുള്ള നഗരമായ യെരുശലേം തീർച്ചയായും പർവ്വതങ്ങളാൽ - ഒലീവ് മല, സീയോൻ മല, മോറിയാ മല എന്നിവ ഉൾപ്പെടുന്ന -  ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

അതുപോലെ, ദൈവം തന്‍റെ ജനത്തെ - "ഇന്നുമുതൽ, എന്നേക്കും," നമ്മുടെ ആത്മാക്കൾക്ക് സഹായവും സംരക്ഷണവും നൽകിക്കൊണ്ട് - ആവരണം ചെയ്തിരിക്കുന്നു. ആയതിനാൽ, സങ്കീർത്തനക്കാരൻ രേഖപ്പെടുത്തുന്നതു പോലെ, കഠിനമായ ദിനങ്ങളിൽ “പർവ്വതങ്ങളിലേയ്ക്ക്” കണ്ണുയർത്തുക (സങ്കീർത്തനം 121:1). സുശക്തമായ സഹായം, സ്ഥിരതയുള്ള പ്രത്യാശ, നിത്യസ്നേഹം എന്നിവയുമായി ദൈവം കാത്തിരിക്കുന്നു.

പൂർണ്ണമായും തുടച്ചു മാറ്റി

ബ്രിട്ടീഷ് എൻജിനീയറായിരുന്ന എഡ്വേർഡ് നെയിർനെ പെൻസിൽ റബ്ബർ കണ്ടുപിടിച്ചപ്പോൾ, അത് റൊട്ടിക്കഷണങ്ങൾക്ക്  പകരമാകുകയായിരുന്നു. 1770-ൽ, കടലാസ്സിലെ അടയാളം മായ്ക്കുന്നതിന് ബ്രെഡ് കഷണങ്ങൾ ഉപയോഗിച്ചിരുന്നു. റബ്ബർക്കറയുടെ കഷണം അബദ്ധത്തിൽ ഉപയോഗിച്ചത്, തന്‍റെ പിശക് മായിച്ചു കളഞ്ഞതായ് നെയിർനെ കണ്ടെത്തി, കൈ കൊണ്ട് എളുപ്പത്തിൽ തുടച്ചുകളയുവാൻ സാധിക്കുന്ന തരത്തിലുള്ള, റബ്ബറിനാലുള്ള "കഷണങ്ങൾ" അവശേഷിപ്പിച്ചു കൊണ്ട്.

നമ്മുടെ ജീവിതത്തിലുള്ള വളരെ മോശമായ പിശകുകൾ തുടച്ചുമാറ്റുവാൻ കഴിയും. അതു നമ്മുടെ കർത്താവ് - ജീവന്‍റെ അപ്പം – തന്‍റെ ജീവിതം കൊണ്ട് അവയെ കഴുകുകയും നമ്മുടെ പാപങ്ങളെ ഒരിക്കലും ഓർമ്മിക്കുകയും ഇല്ലായെന്ന് വാഗ്ദത്തം നൽകുകയും ചെയ്തു. "എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു," യെശയ്യാവു 43:25 ൽ നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല." എന്ന് പറയുന്നു.

ഇത് ശ്രദ്ധേയമായ ഒരു പരിഹാരമായി തോന്നാം - മാത്രവുമല്ല അത് അനർഹവുമാണ്. അനേകർക്ക്, ദൈവം നമ്മുടെ കഴിഞ്ഞ പാപങ്ങൾ, "പ്രഭാതത്തിലെ മഞ്ഞു പോലെ" മായിച്ചു കളയും എന്ന വസ്തുത, വിശ്വസിക്കുവാൻ പ്രയാസമുള്ള വസ്തുതയാണ്. എല്ലാം അറിയുന്നവനായ ദൈവം, അവയെ ഇത്ര എളുപ്പത്തിൽ മറക്കുമോ?

അതാണ് യേശുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമ്പോൾ ദൈവം കൃത്യമായും ചെയ്യുന്നത്. നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും "ഇനി അവയെ ഒരിക്കലും ഓർക്കാതിരിക്കുകയും" ചെയ്യുന്നതിലൂടെ, നമ്മുടെ സ്വർഗീയപിതാവ്, മുന്നോട്ടു ചലിക്കുവാൻ നമ്മെ സ്വതന്ത്രരാക്കുന്നു. പൂർവ്വകാലതെറ്റുകളാൽ വീണ്ടും വലിച്ചിഴയ്ക്കപ്പെടുന്നില്ല, നാം അവശിഷ്ടമുക്തരും, ഇന്നും എന്നെന്നേയ്ക്കുമായുള്ള സേവയ്ക്കായ് വൃത്തിയാക്കപ്പെട്ടവരുമാണ്.

അതെ, പരിണതഫലങ്ങൾ നിലനിൽക്കുമായിരിക്കാം. എന്നാൽ ദൈവം നമ്മുടെ പാപങ്ങളെ തുടച്ചുമാറ്റിക്കൊണ്ട്, ഒരു നവ ശുദ്ധമായ ജീവിതത്തിനായ്, അവനിലേയ്ക്ക് മടങ്ങി വരുവാൻ നമ്മെ ക്ഷണിക്കുന്നു. പൂർണ്ണമായും തുടച്ചുമാറ്റപ്പെടുന്നതിനായി, മറ്റൊരു മികച്ച വഴിയുമില്ല.

ഫികായുടെ ആത്മാവ്

പട്ടണത്തിലെ എന്‍റെ വീടിനടുത്തുള്ള കോഫീഹൌസിന് ഫിക എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സ്വീഡിഷ് പദത്തിന്‍റെ അർത്ഥം, കുടുംബം, സഹപ്രവർത്തകർ അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരുമൊത്ത് എല്ലായ്പ്പോഴും കാപ്പിയും പേസ്ട്രിയും കൊണ്ട് ഒരു ഇടവേള എടുക്കുക. ഞാൻ സ്വീഡിഷ് അല്ല, എങ്കിലും ഫിക്കയുടെ ആത്മാവ്, യേശുവിനെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം വിവരിക്കുന്നു - ഭക്ഷണം കഴിക്കുവാനും മറ്റുള്ളവരുമായി വിശ്രമിക്കുവാനും ഇടവേള എടുക്കുന്ന യേശുവിന്‍റെ പ്രകൃതം.

പണ്ഡിതൻമാർ പറയുന്നതനുസരിച്ച്, യേശുവിന്‍റെ ഭക്ഷണങ്ങൾ, ആകസ്മികങ്ങൾ ആയിരുന്നില്ല. തിയോളജിയനായ മാർക് ഗ്ലെൻവിൾ അവയെ വിളിക്കുന്നത്, “ഇസ്രായേല്യ ഉത്സവങ്ങളുടെയും” 'പഴയനിയമത്തിലെ' ആഘോഷങ്ങളുടെയും സന്തോഷകരമായ' ‘രണ്ടാം ഭാഗം’ എന്നു വിളിക്കുന്നു. ദൈവം എങ്ങനെ യിസ്രായേൽ ആയിരിക്കണം എന്നു വിഭാവന ചെയ്തുവോ, അങ്ങനെയായിരുന്നു യേശു ഭക്ഷണമേശയിൽ: "സർവ്വലോകത്തിനും വേണ്ടിയുള്ള സന്തോഷത്തിന്‍റെ ഒരു കേന്ദ്രവും, ആഘോഷവും, നീതിയും". 

5,000 പേരെ പോഷിപ്പിക്കുന്നതു മുതൽ, അന്ത്യ അത്താഴം വരെയും, പിന്നീട് തന്‍റെ പുനരുത്ഥാനത്തിനു ശേഷം രണ്ടു ശിഷ്യൻമാരുമായി അത്താഴം കഴിക്കുന്നതു വരേയും (ലൂക്കോസ് 24:30) - നമ്മുടെ നിരന്തരമായ പരിശ്രമം നിർത്തുവാനും അവനിൽ വസിക്കുവാനും, യേശുവിന്‍റെ മേശശുശ്രൂഷ നമ്മെ ക്ഷണിക്കുന്നു. യേശുവിനോടൊപ്പം ഭക്ഷിക്കുന്നതുവരെ രണ്ടു വിശ്വാസികളും അവനെ ഉയിർത്തെഴുന്നേറ്റ കർത്താവായി അംഗീകരിച്ചില്ല. “അവൻ അപ്പം എടുത്ത്, സ്തോത്രം ചെയ്തു, നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു” (വാക്യം 30-31) ജീവിക്കുന്ന ക്രിസ്തുവിനെ തിരിച്ചറിഞ്ഞു.

ഫികായിൽ, അടുത്തിടെ ഒരു സുഹൃത്തിനോട് ചേർന്ന് ചൂടു ചോക്ലേറ്റും റോളുകളും ആസ്വദിച്ച് ഞങ്ങൾ യേശുവിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. അവൻ തന്നെയാണ് ജീവന്‍റെ അപ്പം. നമുക്ക് അവന്‍റെ മേശയിൽ തങ്ങാം, അവനെ കൂടുതൽ കണ്ടെത്താം.

ദൈവത്താൽ കാണപ്പെടുക

എന്‍റെ ആദ്യ ജോടി കണ്ണടകൾ സുദൃഢമായ ലോകത്തിലേക്ക് എന്‍റെ കണ്ണുകൾ തുറന്നു. ഞാൻ ഹൃസ്വദൃഷ്ടിയുള്ളവനാണ്, അതായത് അടുത്തുള്ള വസ്തുക്കൾ വളരെ വ്യക്തവും നിർവചനീയവുമാണ്. എന്‍റെ കണ്ണട ഇല്ലാതെ, ഒരു മുറിയിലുള്ള വസ്തുക്കളോ അല്ലെങ്കിൽ ദൂരത്തുള്ളവയോ അവ്യക്തമായി കാണുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ, എന്‍റെ ആദ്യ ജോഡി കണ്ണടയിലൂടെ, ബ്ലാക്ക്ബോർഡുകളിലെ വ്യക്തമായ വാക്കുകളും, വൃക്ഷങ്ങളിലെ ചെറു ഇലകളും, ഒരുപക്ഷേ അവയിൽ സുപ്രധാനമായത്, മുഖങ്ങളിലെ വലിയ പുഞ്ചിരികളും, കണ്ടത് എന്നിൽ ഞെട്ടൽ ഉളവാക്കി.

 സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യവേ, അവർ പുഞ്ചിരിച്ചപ്പോൾ, കാണപ്പെടാൻ കഴിയുന്നത്, കാണുവാൻ സാധിക്കുന്നതു പോലെ തന്നേ ഒരു വലിയ അനുഗ്രഹമാണെന്ന് എനിക്ക് മനസ്സിലായി.

 തന്‍റെ യജമാനത്തിയായ സാറായുടെ ദയയില്ലായ്മയിൽ നിന്ന് ഓടിപ്പോകുമ്പോൾ അടിമയായ ഹാഗാറിന് തിരിച്ചറിവുണ്ടായി. ഹാഗർ അവളുടെ സംസ്കാരത്തിൽ “ആരുമല്ലാതെയായി”, ഗർഭിണിയും ഏകയുമായി മാത്രമല്ല, സഹായമോ പ്രത്യാശയോ കൂടാതെ ഒരു മരുഭൂമിയിലേയ്ക്ക് ഓടിക്കളയുകയും ചെയ്യുന്നു. എന്നിരുന്നാലും ദൈവത്താൽ അവൾ കാണപ്പെട്ടപ്പോൾ അവൾ ശക്തീകരിക്കപ്പെട്ടു. ദൈവം അവൾക്ക് ഇനി അവ്യക്തമായ ചിന്താശകലമല്ല, പ്രത്യുത വാസ്തവബോധ്യമാണ്; ആയതിനാൽ അവൾ ദൈവത്തിന് ഒരു പേരിട്ടു. ഏൽ റോയ്, അഥവാ “എന്നെ കാണുന്നവനായ ദൈവം നീയാണ്”. അവൾ പറഞ്ഞു: “എന്നെ കാണുന്നവനെ ഞാൻ കണ്ടു” (ഉത്പത്തി 16:13).

 കാണുന്നവനായ നമ്മുടെ ദൈവം നമ്മെ ഓരോരുത്തരേയും കാണുന്നു. മറ്റാരാലും കാണപ്പെടുന്നില്ല, ഏകനാണ്, ഞാൻ ആരുമല്ല എന്ന ചിന്തയുണ്ടാകാറുണ്ടോ? ദൈവം നിങ്ങളെയും നിങ്ങളുടെ ഭാവിയെയും കാണുന്നു. അതുപോലെ, നമുക്ക് അവനിൽ, നമ്മുടെ നിത്യമായ പ്രത്യാശയും, പ്രോത്സാഹനവും, രക്ഷയും, സന്തോഷവും- ഇപ്പോഴും ഭാവിയിലും- കാണുവാൻ സാധിക്കുമാറാകട്ടെ!. ഏക സത്യവും ജീവനുള്ളവനുമായ ദൈവത്തെ കാണുവാൻ ലഭിച്ച, അതിശയകരമായ കാഴ്ചയുടെ ദാനത്തിനായി, ഇന്ന് അവനെ സ്തുതിക്കുക.

ഒരു വലിയ ഇടപാട്

ഒരു കുടുംബാംഗത്തിന് ഡിസംബർ മാസത്തിലെ വാടകയ്ക്കുള്ള പണം ആവശ്യമായിരുന്നു. തന്റെ കുടുംബത്തിന്, പ്രത്യേകിച്ച് വർഷാവസാനത്തെ തങ്ങളുടേതായ അപ്രതീക്ഷിതമായ ചിലവുകളോടുകൂടെയുള്ള ആ ആവശ്യം ഒരു ഭാരമായി അനുഭവപ്പെട്ടു. എന്നാൽ ദൈവത്തിന്റെ കരുതലും, തങ്ങളുടെ കുടുംബാംഗത്തിന്റെ ഉപകാരവുംകൊണ്ട് അവരുടെ സമ്പാദ്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് അനുഗ്രഹീതരായി.  

 അയാൾ അവർക്ക് ഒരു കൃതജ്ഞതാ വാചകം നിറച്ചെഴുതിയ കൃതജ്ഞതാ കട്ടിക്കടലാസ്സ് കൈമാറി. “വീണ്ടും അവിടേയ്ക്ക് പോകുക… നല്ലകാര്യങ്ങൾ ചെയ്യുക, വലിയ കാര്യമല്ലാത്തതുപോലെ അതിനെ കൈമാറിക്കൊണ്ടിരിയ്ക്കുക.”

 എന്നിരുന്നാലും ദൈവത്തിന് മറ്റുള്ളവരെ സഹായിക്കുകയെന്നത് വലിയ ഇടപാടാകുന്നു. പ്രവാചകനായ യെശയ്യാവ് ആ വിഷയം യിസ്രായേൽ ജനതയെ അറിയിച്ചു. ജനങ്ങൾ ഉപവസിക്കുകയായിരുന്നു. എന്നാൽ അപ്പോഴും കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തുകൊണ്ടിരുന്നു. പകരമായി, യെശയ്യാവ് പറഞ്ഞു: “അനാവശ്യമായി തടവിലാക്കപ്പെട്ടവരെ വെറുതെവിടുക; നിങ്ങൾക്ക് വേണ്ടി വേല ചെയ്യുന്നവരുടെ ജോലിഭാരം ലഘുകരിക്കുക…. വിശക്കുന്നവർക്ക് നിങ്ങളുടെ ആഹാരം പങ്കുവെക്കുകയും ഭവനമില്ലാത്തവർക്ക് അഭയം നല്കുകയും ചെയ്യുക. വസ്ത്രം ആവശ്യമുള്ളവർക്ക് അത് നല്കുകയും, ആവശ്യക്കാരായ കുടുംബാംഗങ്ങൾക്ക് നിങ്ങൾ ഒളിക്കാതിരിക്കുകയും ചെയ്യുക” (യെശയ്യാവ് 58:6–7 nlt).

 ഇത്തരത്തിലുള്ള യാഗം പങ്കു വെക്കുന്നത് ദൈവത്തിന്റെ വെളിച്ചവും എന്നാൽ നമ്മുടെ തകർച്ചയെ സൗഖ്യമാക്കുന്നുയെന്നു യെശയ്യാവ് പറഞ്ഞിരിക്കുന്നു (വാക്യം 8). എല്ലാ വർഷവും നന്നായി കഴിയുവാനുള്ള വഴികളെ ആരാഞ്ഞുകൊണ്ട് തങ്ങളുടേതായ സാമ്പത്തികാവസ്ഥയെ പകച്ചുനോക്കി നിന്ന സ്വന്തക്കാരെ അത്രയ്ക്ക് ആ കുടുംബം സഹായിച്ചു. ഇതായിരുന്നു ഔദാര്യമനസ്ക്കർക്കുള്ള ദൈവത്തിന്റെ വാഗ്ദത്തം: “നിങ്ങളുടെ ഭക്തി നിങ്ങളെ മുമ്പോട്ടു നയിക്കുകയും, യഹോവയുടെ മഹത്വം നിങ്ങളെ പുറകിൽനിന്ന് സംരക്ഷിക്കുയും ചെയ്യും” (വാക്യം 8 nlt). അവസാനമായി, അവരുടെ സ്വന്തക്കാർക്ക് കൊടുത്തതിലൂടെ അവർ ഏറെ അനുഗ്രഹിക്കപ്പെട്ടു. ദൈവമോ തന്റെ എല്ലാം മുൻകൂട്ടിത്തന്നെ നല്കി –സ്നേഹത്തോടുകൂടെ. 

നേതാവിനെ അനുഗമിക്കുക

ഞങ്ങളുടെ വീടിനു മുകളില്‍ ആകാശത്ത് മൂന്നു ഫൈറ്റര്‍ വിമാനങ്ങള്‍ -ഒന്നാണെന്നു തോന്നിപ്പോകുംവിധം അത്രയും ചേര്‍ന്ന് - അലറിപ്പാഞ്ഞു. "വൗ" ഞാന്‍ എന്‍റെ ഭര്‍ത്താവ് ഡാനിനോടു പറഞ്ഞു. "അത്ഭുതകരം" അദ്ദേഹം സമ്മതിച്ചു. ഒരു എയര്‍ഫോഴ്സ് ബെയ്സിനു സമീപം പാര്‍ത്തിരുന്ന ഞങ്ങള്‍ക്ക് അത്തരം കാഴ്ചകള്‍ അസാധാരണമായിരുന്നില്ല.

എന്നിരുന്നാലും ഓരോ തവണവും ഈ ജെറ്റുകള്‍ മുകളിലൂടെ പറക്കുമ്പോള്‍ എന്നില്‍ ഒരേ ചോദ്യം ഉയരാറുണ്ടായിരുന്നു: എങ്ങനെ അവര്‍ക്ക് നിയന്ത്രണം വിടാതെ അത്രയും ചേര്‍ന്നു പറക്കാന്‍ കഴിയുന്നു? ഞാന്‍ മനസ്സിലാക്കിയ ഒരു കാരണം താഴ്മ എന്നതായിരുന്നു. നയിക്കുന്ന പൈലറ്റ് കൃത്യമായ വേഗതയും ഉയരവും പാലിക്കുന്നു എന്നു വിശ്വസിച്ചുകൊണ്ട് വശങ്ങളിലുള്ള പൈലറ്റുമാര്‍ ദിശ മാറ്റാനും നേതാവിന്‍റെ പാതകളെ ചോദ്യം ചെയ്യാനുമുള്ള ആഗ്രഹത്തെ കീഴടക്കിക്കൊടുക്കുന്നു. പകരം അവര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചേര്‍ന്ന് അനുഗമിക്കുകയും ചെയ്യുന്നു. ഫലമോ? കൂടുതല്‍ ശക്തമായ ടീം.

യേശുവിനെ അനുഗമിക്കുന്നതും വ്യത്യസ്തമല്ല. അവന്‍ പറയുന്നു, "എന്നെ അനുഗമിക്കുവാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ" (ലൂക്കൊസ് 9:23).

അവന്‍റെ പാത സ്വയ-ത്യാഗത്തിന്‍റെയും കഷ്ടതയുടെയും ആണ്, അത് അനുഗമിക്കാന്‍ പ്രയാസമുള്ളതാണ്. എന്നാല്‍ അവന്‍റെ പ്രയോജനകരമായ ശിഷ്യന്മാരായിരിപ്പാന്‍, നാം സ്വാര്‍ത്ഥ മോഹങ്ങളെ ഉപേക്ഷിച്ച് ദിനംതോറും ആത്മിക ഭാരങ്ങളെ എടുത്ത് - ഉദാഹരണമായി, നമുക്കു മുമ്പെ മറ്റുള്ളവരെ സേവിച്ച് - അവനെ ചേര്‍ന്ന് പിന്‍പറ്റണം.

ദൈവത്തോടൊപ്പം, ഈ താഴ്മയോടും ചേര്‍ന്നുമുള്ള നടപ്പ് ഒരു കാഴ്ച തന്നെയാണ്. അവന്‍റെ നേതൃത്വത്തെ അനുസരിച്ച് അടുത്തു ചേര്‍ന്ന് നടക്കുമ്പോള്‍ നാം ക്രിസ്തുവുമായി ഒന്നായിത്തീരും. അപ്പോള്‍ മറ്റുള്ളവര്‍ നമ്മെയല്ല, അവനെയാണ് കാണുന്നത്. ആ കാഴ്ചയെ വിശദീകരിക്കാന്‍ ഒരു ചെറിയ പദമുണ്ട്, "വൗ!"